Sunday, September 21, 2014

മഹാഭാരതം - 53 (സഹോദരങ്ങൾ )

ദ്രോണർ മരിച്ചതോടെ ദുര്യോധനൻ പ്രധാന സേനാപതിയായി കർണ്ണനെ നിയോഗിച്ചു ..ഈ വിവരം തന്റെയും കൂടി പിതാമഹനായ ഭീഷ്മരെ അറിയിച്ചു അനുഗ്രഹം വാങ്ങാൻ കർണ്ണൻ ഭീഷ്മരുടെ അടുത്തെത്തി ..നമസ്കരിച്ചു

ഭീഷ്മർ :  മോനെ നിന്നെ ഞാൻ എന്ത് പറഞ്ഞാണ് അനുഗ്രഹിക്കേണ്ടത് ? നിനക്ക് വിജയിക്കാനുള്ള അനുഗ്രഹം തരാൻ എനിക്കാവില്ല ..നിനക്ക് ദീർഘായുസ്സു ഉണ്ടാവാൻ അനുഗ്രഹിക്കട്ടെ ?

കർണ്ണൻ : വേണ്ട പിതാമഹാ ...തോൽവി ഉറപ്പായിട്ടുള്ള  ഒരു സൈന്യത്തിന്റെ പ്രധാന സേനാപതിക്ക്‌ ദീർഘായുസ്സു കൊണ്ട് എന്ത് പ്രയോജനം ?  ദുര്യോധനനോടുള്ള എന്റെ കടത്തിൽ നിന്നും ഞാൻ മുക്തനാകാൻ മാത്രം അങ്ങ് എന്നെ അനുഗ്രഹിച്ചാൽ മതി ...

കർണ്ണൻ പ്രധാന സേനാപതിയാണ് എന്ന് അറിഞ്ഞപ്പോൾ  ഭീഷ്മർ ഞെട്ടലോടെ മനസ്സിലാക്കി ദ്രോണരും മരിച്ചു കഴിഞ്ഞു ...അത് ഓർത്തു അദ്ദേഹം കരഞ്ഞു ..എന്നിട്ട് ഇനിയെങ്കിലും ഈ യുദ്ധം നിർത്താൻ നീ ദുര്യോധനനോട് പറയണം എന്ന് ഭീഷ്മർ കർണ്ണനോട് പറഞ്ഞു...ദുര്യോധനൻ സത്യത്തിൽ വളരെ നല്ല ഒരു വ്യക്തിയാണെന്നും ..ധൃതരാഷ്ട്രരുടെ അധികാര മോഹമാണ് ദുര്യോധനനെ  ഈ ഗതിയിൽ എത്തിച്ചിരിക്കുന്നത്  എന്നും .പറഞ്ഞു ഭീഷ്മർ വിലപിച്ചു ...

ഭീഷ്മർ കർണ്ണനോട് എന്തോ പറയാൻ തുടങ്ങിയപ്പോൾ പഞ്ചപാണ്ടവർ ശ്രീ കൃഷ്ണനോടൊപ്പം അവിടെയ്ക്ക് വരുന്നത് കണ്ടു കർണ്ണൻ ഭീഷ്മരിനെ വീണ്ടും നമസ്കരിച്ചു പെട്ടെന്ന് തന്നെ അവിടെ നിന്നും മടങ്ങി ...

 കർണ്ണൻ ശ്രീ കൃഷ്ണന് നമസ്കാരം പറഞ്ഞ ശേഷം തന്റെ ശിബിരത്തിലേയ്ക്ക് മടങ്ങി ...

അർജ്ജുനൻ : ആ സൂത പുത്രൻ കർണ്ണൻ എന്തിനാണ് പിതാമഹനെ കാണാൻ വന്നത് ? അവനു ഇവിടെ എന്താണ് കാര്യം ?

കർണ്ണന്റെ മഹത്വവും അസ്തിത്വവും അറിയാവുന്ന ശ്രീ കൃഷ്ണൻ അർജ്ജുനനെ ശകാരിച്ചു ..നീ എന്തിനാണ് അവനെ സൂത പുത്രൻ എന്ന് വീണ്ടും വീണ്ടും വിളിച്ചു സ്വയം അപമാനിതനാകുന്നതു ? എനിക്ക് കർണ്ണന്റെ അമ്മയെ അറിയാം അവർ  വളരെ ആധരിക്കപെടുന്ന ഒരു സ്ത്രീയാണ് ...

നകുലൻ : അങ്ങേയ്ക്ക് കർണ്ണന്റെ അമ്മയെ അറിയാമോ ?

പെട്ടെന്ന് തന്നെ എല്ലാ അമ്മമാരും  ഒരു പോലെയാണെന്നും അവർ എല്ലാവരും തന്നെ ആധാരിക്കപെടെണ്ടവരാണെന്നും പറഞ്ഞ് ...ശ്രീ കൃഷ്ണൻ താൻ പറഞ്ഞത് ഒരു പൊതു സത്യം എന്ന നിലയിലാക്കി ...വ്യക്തമായ ഒരു ഉത്തരം കൊടുക്കാതെ രക്ഷപെട്ടു...

അതിനു ശേഷം ശ്രീ കൃഷ്ണൻ ഭീഷ്മരോട് തന്നെ അനുഗ്രഹിക്കാൻ ആവിശ്യപെട്ടു ...പക്ഷെ ഭീഷ്മർ അനുഗ്രഹിക്കാൻ തയ്യാറായില്ല  ..ശ്രീ കൃഷ്ണനെ കാണാൻ കഴിഞ്ഞത് തന്നെ തന്റെ ഭാഗ്യമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു ...ശ്രീ കൃഷ്ണൻ ഗോകുലത്തിൽ നിന്നും കട്ട് എടുത്ത വെണ്ണ അല്പം ശ്രീ കൃഷ്ണൻ തന്നെ  കൈ കൊണ്ട് ഭീഷ്മരിനു വായിൽ വെച്ചു കൊടുത്താൽ തന്റെ ജന്മം സഫലമാകും എന്ന് ഭീഷ്മർ പറഞ്ഞു ...

ശ്രീ കൃഷ്ണൻ പറഞ്ഞു യഥാർഥത്തിൽ പരിണാമത്തിന്റെ വിവിധ പേരുകൾ   മാത്രമാണ് ഈ  സഫലം ..വിഫലം ,ജയം പരാജയം ..എന്നിവയെല്ലാം ...പരിണാമം ഒരിക്കലും അങ്ങയുടെ നിയന്ത്രണത്തിൽ ആയിരുന്നില്ല ...അങ്ങയുടെ പ്രതിജ്ഞയുടെ ഫലം ഇതായിരിക്കും എന്ന് അന്ന് അങ്ങേയ്ക്ക് അറിയാമായിരുന്നോ ? അറിഞ്ഞിരുന്നെങ്കിൽ  തീർച്ചയായും അങ്ങ് ആ പ്രതിജ്ഞ  ചെയ്യുമായിരുന്നില്ല .. അത് പോലെ ...ഋഷി കിന്തം ശപിചില്ലായിരുന്നെങ്കിൽ മഹാരാജാവായി പാണ്ടു  തന്നെ ഭരിക്കുകയും ദ്രിതരാഷ്ട്രർക്ക് രാജാവാകാനേ  കഴിയുമായിരുന്നില്ല ...അങ്ങനെ ആയിരുന്നെങ്കിൽ പിന്നെ ഈ യുദ്ധം തന്നെ ഉണ്ടാകുമായിരുനില്ല ...അങ്ങ് ഇങ്ങനെ ഈ അവസ്ഥയിൽ  കിടക്കില്ലായിരുന്നു ...അന്ന് ഈ പ്രതിജ്ഞയുടെ ഫലം ഈ മഹായുദ്ധം ആണ് എന്ന് അങ്ങേയ്ക്ക് അറിയില്ലായിരുന്നൂ ...അത് കൊണ്ട് ഇത് വരെ സംഭവിച്ചതും ..ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ,ഇനി സംഭവിക്കാനുള്ളതിനും അങ്ങ് ആണ് ഉത്തരവാദി എന്ന് കരുതരുത് ..അങ്ങയുടെ മോക്ഷത്തിനുള്ള അധികാരം അങ്ങേയ്ക്കുണ്ട് ..

ശ്രീ കൃഷ്ണന്റെ വാക്കുകൾ ഭീഷ്മർക്ക് ആശ്വാസം നല്കി ....തലകുനിച്ചു നില്ക്കുന്ന യുധിഷ്ടിരനോട് അതിനുള്ള കാരണം തിരക്കുകയും സംഭവിച്ചതെല്ലാം യുധിഷ്ടിരൻ ഭീഷ്മരോട് പറയുകയും ചെയ്തു ..ധർമ്മരാജനായ യുധിഷ്ടിരൻ കള്ളം പറഞ്ഞു എന്നും ആ കളവാണ് ദ്രോണരുടെ മരണം വരെ എത്തിച്ചത് എന്നും അറിഞ്ഞപ്പോൾ ഭീഷ്മർക്ക് അടക്കാനാകാത്ത ദു:ഖവും ദേഷ്യവും ആണ് തോന്നിയത് .. അവരോടെല്ലാം അവിടെ നിന്നും  എത്രയും പെട്ടെന്നു  പോകാൻ ഭീഷ്മർ പറഞ്ഞു...

 ശ്രീ കൃഷ്ണൻ ആ കളവിന്റെ ആവിശ്യം എന്തായിരുന്നു എന്ന് ഭീഷ്മരിനെ മനസ്സിലാക്കാനായി പറഞ്ഞു ...ദ്രോണാചാര്യരെ വധിക്കാതെ ഈ ധർ മ്മയുദ്ധം  ജയിക്കാൻ സാദ്യമായിരുന്നില്ല ..ഇവർ  അത് ചെയ്തില്ലായിരുന്നെങ്കിൽ അധർമ്മം ജയിക്കും ...അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ..നാളെ ചരിത്രത്തിൽ കൗരവരുടെ ഭാഗത്തായിരുന്നു ധർമ്മം എന്നും ചൂതുകളി ,വാരനവട്ടിലെ ചതി എന്നിവ ചരിത്രത്തിൽ തന്നെ ഉണ്ടാകില്ല ....നാളെ ലോകം വിശ്വസിക്കും ദ്രൗപതി ഒരു വേശ്യ ആയിരുന്നു എന്ന് ....ദ്രോണർ ധൃതരാഷ്ട്രരോടുള്ള കടപ്പാട് കാരണം അദ്ദേഹത്തിന്റെ കർമ്മം ആണ് ചെയ്തത് ..

ഭീഷ്മർ : പക്ഷെ ഇവർ ഒറ്റയ്ക്കായിരുന്നില്ലെല്ലോ ...കൃഷ്ണാ ...നീയും ഉണ്ടായിരുന്നില്ലേ ..പിന്നെ എന്തിനായിരുന്നു ..?

ശ്രീ കൃഷ്ണൻ : പക്ഷെ ഞാൻ ആയുധം എടുക്കില്ല എന്ന് ശപഥം ചെയ്തിരിക്കുകയല്ലേ ?

ഭീഷ്മർ : എന്നിട്ട് നീ എന്നെ വധിക്കാൻ ആയുധം എടുത്തതോ ?

ശ്രീ കൃഷ്ണൻ : അത് അങ്ങയുടെ ധീരതയോടുള്ള എന്റെ ആദരവ് ഞാൻ പ്രകടിപ്പിച്ചതായിരുന്നു ...

ശ്രീ കൃഷ്ണൻ പറഞ്ഞത് മനസ്സിലാക്കി ഭീഷ്മർ പാണ്ടാവരോട് ക്ഷമിച്ചു ..എന്നിട്ട് ശ്രീ കൃഷ്ണനോട് പറഞ്ഞു ...നിന്നെ സംസാരിച്ചു ജയിക്കാൻ ആർക്കും ആവില്ല ....ഭീഷ്മർ .അവരെ അനുഗ്രഹിച്ചു അയച്ചു ...

                                       യുദ്ധം : പതിനാറാം ദിവസം

  അടുത്ത ദിവസം രാവിലെ കർണ്ണൻ യുദ്ധത്തിനു തയ്യാറായി മുൻപ് ആവിശ്യപെട്ടത്  അനുസരിച്ചു ശല്ല്യരായിരുന്നു കർണ്ണന്റെ സേനാപതി ..പക്ഷെ ശല്ല്യർ അർജ്ജുനന്റെ ഗുണഗണങ്ങൾ എണ്ണി എണ്ണി  പറഞ്ഞു കർണ്ണന്റെ ആത്മ വീര്യം കെടുത്താനാണ്‌ സദാ ശ്രമിച്ചിരുന്നത് ...വിരാട് യുദ്ധത്തിൽ കർണ്ണൻ അടക്കം ഉള്ളവരെ അർജ്ജുനൻ തോല്പിച്ചിരുന്നു ..അത് കൊണ്ട് ഈ യുദ്ധത്തിലും കർണ്ണൻ പരാജയപെടും എന്ന് ശല്ല്യർ തീർത്തു പറഞ്ഞു ....പാണ്ടവരോട് കൌരവർ  ചെയ്ത ക്രൂരതകൾ എണ്ണി എണ്ണി  പറഞ്ഞു ....അവയാണ് അവരുടെ കവചം അതിനെ ഭേദിക്കാൻ ബ്രഹ്മാസ്ത്രത്തിന് പോലും കഴിയില്ല എന്നും പറഞ്ഞു ....

ഇതെല്ലാം സന്ജെയനിൽ നിന്നും അറിഞ്ഞ ധൃതരാഷ്ട്രർ പറഞ്ഞു ഒരു സാരഥി ഒരിക്കലും ഇങ്ങനെ ഒന്നും പറയാൻ  പാടില്ല ...അത് നിയമലംഘനമാണ് എന്ന് ...ഇത് കേട്ട സന്ജേയൻ പറഞ്ഞു യുദ്ധത്തിന്റെ നിയമങ്ങൾ തന്നെ ഒന്നൊഴിയാതെ എല്ലാം ലംഘിച്ച ഈ അവസരത്തിൽ സാരഥിയുടെ നിയമത്തിനു എന്ത് പ്രസക്തിയാണ് ഉള്ളത് ...ധൃതരാഷ്ട്രർക്ക് അതിനു മറുപടിപറയാൻ ആയില്ല

 സന്ജെയൻ തന്റെ വിവരണം തുടർന്നു...

 കുരുക്ഷേത്രത്തിൽ .......കൗരവരും പാണ്ടവരും യുദ്ധത്തിനായി ഒരുങ്ങി നില്ക്കുകയാണ് ...ശല്യർ വീണ്ടും വീണ്ടും പാണ്ഡവരുടെ കഴിവുകൾ  പറഞ്ഞ്  ..കർണ്ണന്റെ ആത്മവിശ്വാസം തകർക്കാൻ ശ്രിച്ചു കൊണ്ടിരുന്നു ...ഒടുവിൽ  സഹികെട്ട് ...കർണ്ണൻ പ്രതികരിച്ചു ...

കർണ്ണൻ : നിങ്ങൾക്ക് ദുര്യോധനനോടുള്ള ദേഷ്യം നിങ്ങൾ എന്തിനാണ് എന്നോട് തീർക്കുന്നത്.. ഞാൻ നിങ്ങളെ ഒരു വിധത്തിലും ദ്രോഹിചിട്ടില്ലെല്ലോ ...നിങ്ങൾ എന്റെ തേരാളിയാകുമോ എന്ന് ഞാൻ ഒരു അഭ്യർത്ഥന നടത്തിയതല്ലേ ഉള്ളൂ ...നിങ്ങൾ അത് അംഗീകരിച്ചു ...എന്നെ അപമാനിച്ചില്ല ...സമ്മതിച്ചു ...അന്നേ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു ..അർജ്ജുനന് ശ്രീകൃഷ്ണൻ എന്നത് പോലെയുള്ള ഒരു സാരഥിയെ ആണ് എനിക്കാവിശ്യം എന്ന് ...അന്ന് തന്നെ നിങ്ങൾക്ക് പറയാമായിരുന്നില്ലേ ..."അർജ്ജുനനെ ജയിക്കാൻ ഇന്ദ്രന് പോലും ആവില്ല പിന്നെയല്ലേ നിനക്ക് " എന്ന് ..അന്നേ നിങ്ങൾക്ക് എന്റെ അഭ്യർത്ഥന നിരസിക്കാമായിരുന്നില്ലേ?  എനിക്ക് നിങ്ങളെക്കാൾ നന്നായി അർജ്ജുനനെ അറിയാം ..പക്ഷെ യുദ്ധ ഭൂമിയിൽ  നിന്നും ഭയന്ന് ഓടാൻ എനിക്കാവില്ല ..അത് കൊണ്ട് നിങ്ങൾ ഈ രഥം അർജ്ജുനന്റെ അടുത്തേക്ക് കൊണ്ടുപോകൂ ...

ശല്ല്യർ  : സാരഥി എന്ന നിലയിൽ..സത്യം എന്താണ് എന്ന് അറിയിക്കേണ്ടത് എന്റെ ധർമ്മമാണ് ...അതാണ്‌ ഞാൻ ഇത്രയും പറഞ്ഞത് ...ഇനി നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാം ...

ഇത്രയും പറഞ്ഞു ശല്ല്യർ രഥം അർജ്ജുനന്റെ അടുത്തേക്ക് പായിച്ചു ....

 അതെ സമയം യുദ്ധ ഭൂമിയുടെ മറ്റൊരു വശത്ത് പാണ്ടവ സേനയെ കൊന്നൊടുക്കുന്ന ദുശ്ശാസനനെ തേടിപിടിച്ചു ഭീമൻ വെല്ലുവിളിച്ചു .....

ഭീമൻ : ആ പാവങ്ങളെ കൊന്നൊടുക്കുന്നതിൽ എന്ത് ധീരതയാണ് ഉള്ളത് ..ധൈര്യമുണ്ടെങ്കിൽ നീ എന്നോട് ദ്വന്ത യുദ്ധം ചെയ്യ് ...

ഭീമന്റെ വെല്ലുവിളി ദുശ്ശാസനൻ സ്വീകരിച്ചു ... അയാൾ  ഒട്ടും തന്നെ ഭയന്നില്ല ...ആദ്യം തേർ തട്ടിൽ നിന്ന് അവർ തമ്മിൽ ഗദാ യുദ്ധം നടത്തി ...അധികം വൈകാതെ ഭീമൻ ദുശ്ശാസനനെ അടിച്ചു താഴെയിട്ടു ..എന്നിട്ട് തന്റെ തേരിൽ നിന്നും ചാടിയിറങ്ങി തന്റെ ഗദ വലിച്ചെറിഞ്ഞ ശേഷം അവർ തമ്മിൽ മല്പിടിത്തം തുടങ്ങി ...10 ആനയുടെ കരുത്തുള്ള ഭീമന്റെ മുന്നിൽ  പിടിച്ചു നില്ക്കാൻ ദുദുശ്ശാസനന്  ആയില്ല ...ഭീമൻ ദുശ്ശാസനന്റെ വലതു കൈ പിഴുതെടുത്ത് ദുര്യോധനന് നേരെ എറിഞ്ഞു ....അതിനു ശേഷം ദുശ്ശാസനന്റെ മാറ് വലിച്ചു കീറി കൈ കുമ്പിളിൽ ചോരയെടുത്ത് ...അതും കൊണ്ട് പാണ്ഡവരുടെ പാളയത്തിലേയ്ക്ക് ഓടി ..ദ്രൗപതിയുടെ അടുത്തെത്തി ...എന്നിട്ട്  അവളോട്‌ പറഞ്ഞു ...ഇതാ നീ ആവിശ്യപെട്ടതു പോലെ ഞാൻ ദുശ്ശാസനനെ കൊന്നു അവന്റെ മാറ് പിളർന്നു രക്തം കൊണ്ട് വന്നിരിക്കുന്നു ...

ദ്രൗപതി ...സന്തോഷത്തോടെ അത് വാങ്ങി തന്റെ അഴിഞ്ഞു കിടക്കുന്ന മുടിയിൽ തടവി 

സഞ്ഞെയാൻ തന്റെ വിവരണം തുടർന്നു...

 കുരുക്ഷേത്രത്തിൽ .......കൗരവരും പാണ്ടവരും യുദ്ധത്തിനായി ഒരുങ്ങി നില്ക്കുകയാണ് ...ശല്യർ വീണ്ടും വീണ്ടും പാണ്ഡവരുടെ കഴിവുകള പറഞ്ഞു ..കർണ്ണന്റെ ആത്മവിശ്വാസം തകര്ക്കാൻ ശ്രിച്ചു കൊണ്ടിരുന്നു ...ഒടുവില സഹികെട്ട് ...കര്ണ്ണൻ പ്രതികരിച്ചു ...

കർണ്ണൻ : നിങ്ങൾക്ക് ദുര്യോധനനോടുള്ള ദേഷ്യം നിങ്ങൾ എന്തിനാണ് എന്നോട് തീർക്കുന്നത്.. ഞാൻ നിങളെ ഒരു വിധത്തിലും ദ്രോഹിചിട്ടില്ലെല്ലോ ...നിങ്ങൾ എന്റെ തെരാളിയാകുമോ എന്ന് ഞാൻ ഒരു അഭ്യർത്ഥന നടത്തിയതല്ലേ ഉള്ളൂ ...നിങ്ങൾ അത് അംഗീകരിച്ചു ...എന്നെ അപമാനിച്ചില്ല ...സമ്മതിച്ചു ...അന്നേ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു ..അര്ജ്ജുനന് ശ്രീകൃഷ്ണൻ എന്നത് പോലെയുള്ള ഒരു സാരഥിയെ ആണ് എനിക്കാവിശ്യം എന്ന് ...അന്ന് തന്നെ നിങ്ങള്ക്ക് പറയാമായിരുന്നില്ലേ ..."അർജ്ജുനനെ ജയിക്കാൻ ഇന്ദ്രന് പോലും ആവില്ല പിന്നെയല്ലേ നിനക്ക് " എന്ന് ..അന്നേ നിങ്ങള്ക്ക് എന്റെ അഭ്യർത്ഥന നിരസിക്കാംആയിരുന്നില്ലേ?  എനിക്ക് നിങ്ങളെക്കാൾ നന്നായി അർജ്ജുനനെ അറിയാം ..പക്ഷെ യുദ്ധ ഭൂമിയില നിന്നും ഭയന്ന് ഓടാൻ എനിക്കാവില്ല ..അത് കൊണ്ട് നിങ്ങൾ ഈ രഥം അര്ജ്ജുനന്റെ അടുത്തേക്ക് കൊണ്ടുപോകൂ ...

ശല്യർ : സാരഥി എന്ന നിലയിൽ..സത്യം എന്താണ് എന്ന് അറിയിക്കേണ്ടത് എന്റെ ധർമ്മമാണ് ...അതാണ്‌ ഞാൻ ഇത്രയും പറഞ്ഞത് ...ഇനി നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാം ...

ഇത്രയും പറഞ്ഞു ശല്യർ രഥം അര്ജ്ജുനന്റെ അടുത്തേക്ക് പായിച്ചു ....

 അതെ സമയം യുദ്ധ ഭൂമിയുടെ മറ്റൊരു വശത്ത് പാണ്ടവ സേനയെ കൊന്നൊടുക്കുന്ന ദുശ്ശാസനനെ തെടിപിടിച്ചു ഭീമൻ വെല്ലുവിളിച്ചു .....

ഭീമൻ : ആ പാവങ്ങളെ കൊന്നൊടുക്കുന്നതിൽ എന്ത് ധീരതയാണ് ഉള്ളത് ..ധൈര്യമുണ്ടെങ്കിൽ നീ എന്നോട് ദ്വന്ത യുദ്ധം ചെയ്യ് ...

ഭീമന്റെ വെല്ലുവിളി ദുശ്ശാസനൻ സ്വീകരിച്ചു ...പക്ഷെ അയാള് ഒട്ടും തന്നെ ഭയന്നില്ല ...ആദ്യം തേർ തട്ടിൽ നിന്ന് അവർ തമ്മിൽ ഗദാ യുദ്ധം നടത്തി ...അധികം വൈകാതെ ഭീമൻ ദുശ്ശാസനനെ അടിച്ചു താഴെയിട്ടു ..എന്നിട്ട് തന്റെ തേരിൽ നിന്നും ചാടിയിറങ്ങി തന്റെ ഗദ വലിച്ചെറിഞ്ഞ ശേഷം അവർ തമ്മിൽ മല്പിടിത്തം തുടങ്ങി ...10 ആനയുടെ കരുത്തുള്ള ഭീമന്റെ മുന്നില് പിടിച്ചു നില്ക്കാൻ ദുഷ്ശാസനാണ് ആയില്ല ...ഭീമൻ ദുശ്ശാസനന്റെ വലതു കൈ പിഴുതെടുത്ത് ദുര്യോധനന് നേരെ എറിഞ്ഞു ....അതിനു ശേഷം ദുശ്ശാസനന്റെ മാറ് വലിച്ചു കീറി കൈ കുമ്പിളിൽ ചോരയെടുത്ത് ...അതും കൊണ്ട് പാണ്ഡവരുടെ പാളയാത്തിലേയ്ക്ക് ഓടി ..ദ്രൗപതിയുടെ അടുത്തെത്തി ...എന്നിട്ട്  അവളോട്‌ പറഞ്ഞു ...ഇതാ നീ ആവിശ്യപെട്ടതു പോലെ ഞാൻ ദുശ്ശാസനനെ കൊന്നു അവന്റെ മാറ് പിളർന്നു രക്തം കൊണ്ട് വന്നിരിക്കുന്നു ...

ദ്രൗപതി ...സന്തോഷത്തോടെ അത് വാങ്ങി തന്റെ അഴിഞ്ഞു കിടക്കുന്ന മുടി ആ രക്തം കൊണ്ട് തടവി ....

 അതേസമയം കുരുക്ഷേത്രത്തിൽ മരിച്ചു കിടക്കുന്ന ദുശ്ശാസനന്റെ ശരീരം തന്റെ മടിയിൽ  എടുത്തു വെച്ച് ദുര്യോധനൻ കരയുകയായിരുന്നു ...അവിടെയ്ക്ക് കർണ്ണനും,ശകുനിയും ,അശ്വഥാമാവും എത്തി ....

കർണ്ണൻ : ദുര്യോധനാ ..ഇത് എങ്ങനെയാണ് സംഭവിച്ചത് ?

ദുര്യോധനൻ  അവിടെ കിടക്കുന്ന ദുശ്ശാസനന്റെ അറ്റ് പോയ കൈ ചൂണ്ടി ..കർണ്ണനോട് പറഞ്ഞു ....ഈ കിടക്കുന്നത് എന്റെ ദുശ്ശാസനന്റെ കൈ ആണ് .... ആ ഭീമനാണ് ഇതെല്ലം ചെയ്തത് ...

ആശ്വഥാമാവ് : ആ ഭീകര ദൃശ്യം ഞങ്ങൾ ഏല്ലാവരും കണ്ടതാണ് ..പക്ഷെ ...എനിക്ക് പറയാതിരിക്കാൻ ആവുന്നില്ല ...ഇനിയെങ്കിലും പാണ്ടാവരുമായി സന്ധിയായി ഈ യുദ്ധം അവസാനിപ്പിച്ചു കൂടെ ... ?

 ദു:ഖവും ദേഷ്യവും അടക്കാൻ ശ്രമിച്ചു കൊണ്ട്  ദുര്യോധനൻ  :സന്ധിയോ ? ആ ഭീരുക്കളോടോ ? അവർ പിതാമഹനെയും ,ദ്രോണാചാര്യരെയും ...എല്ലാം ചതിയിലൂടെയല്ലേ ..വധിച്ചത് ...നീയാണോ ഇത് പറയുന്നത് ? നിന്നെ മരണത്തിനു ഒന്ന് തൊടാൻ പോലും ആവില്ലെല്ലോ ..? പിന്നെ നീ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് ? നിന്റെ അച്ചനെ ചതിച്ചു കൊന്ന അവരോടു പൊറുക്കാൻ നിനക്ക് കഴിയുമോ ?

അശ്വഥാമാവ്‌ : ഇല്ല ...എന്റെ അച്ഛനെ കൊന്ന അവരോടു ക്ഷമിക്കാൻ എനിക്കാവില്ല ..പക്ഷെ അതെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ് ..ഞാൻ ..ഇപ്പോൾ ഈ രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് ...അവരോടു സന്ധിയാവാൻ നിന്നോട് പറഞ്ഞത് ...

ദുര്യോധനൻ : ഏതു രാഷ്ട്രം  ? ആ സിംഹാസനമോ   ? ആ കിരീടമോ അത് ഒന്നും അല്ല രാഷ്ട്രം ...ഈ ഞാനാണ് രാഷ്ട്രം ...ഈ കിടക്കുന്ന എന്റെ ദുശ്ശാസനനാണ്   രാഷ്ട്രം ... അത് കൊണ്ട് ഇനി ഒരിക്കലും നീ സന്ധിയെ കുറിച്ച് എന്നോട് പറയരുത് ..

എന്നിട്ട് ദുര്യോധനൻ കർണ്ണന്റെ അടുത്തെത്തി ....

ദുര്യോധനൻ കർണ്ണനോട് ആജ്ഞാപിച്ചു  : കർണ്ണാ..എന്റെ 99 അനുജന്മാരും മരിച്ചു കഴിഞ്ഞു ...ഇപ്പോഴും പഞ്ചപാണ്ടവൻമാരിൽ  ഒരാളെ പോലും വധിക്കാൻ നമുക്ക് ആയിട്ടില്ല ...എനിക്ക് ഇന്ന് പാണ്ഡവരുടെ ശവം കാണണം....നീ അവരെ ആക്രമിക്കൂ .....

 ദുര്യോധനന്റെ ആജ്ഞ അനുസരിച്ച് ..കർണ്ണൻ അർജ്ജുനനുമായി ഏറ്റു മുട്ടി ...ആ യുദ്ധത്തിൽ അർജ്ജുനൻ തിരിച്ചറിഞ്ഞു ..കർണ്ണന്റെ യഥാർത്ഥ ശക്തി ...അവർ പരസ്പരം മുറിവേല്പിച്ചു ...യുദ്ധം വളരെ നേരം നീണ്ടു ...ഒടുവിൽ  കർണ്ണൻ നാഗാസ്ത്രം അർജ്ജുനന് നേരെ പ്രയോഗിച്ചു ..അർജ്ജുനൻ അതിനു മുന്നിൽ പകച്ചു നില്ക്കുന്നത് കണ്ടു ശ്രീ കൃഷ്ണൻ തന്റെ മായാവിദ്യ ഉപയോഗിച്ച് ..രഥം ഭൂമിയിലേയ്ക്ക് അല്പം താഴ്ത്തി ..അർജ്ജുനനെ രക്ഷപെടുത്തി ...തലനാഴിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപെട്ട അർജ്ജുനൻ ആകെ പകച്ചു പോയി ...അർജ്ജുനനു തന്റെ ശ്രദ്ധ നഷ്ടപ്പെട്ട് കർണ്ണന്റെ അമ്പുകൾ ഏറ്റു അർജ്ജുനൻ തളർന്നു തുടങ്ങി ..ഈ നിലയിൽ കർണ്ണൻ ആക്രമണം തുടർന്നാൽ വൈകാതെ താൻ മരിച്ചു വീഴും എന്ന് ഓർത്തു അർജ്ജുനൻ  നിൽക്കുമ്പോൾ കർണ്ണൻ അടുത്ത അമ്പു എയ്യാൻ   ആയി എടുത്തു വില്ലിൽ വെച്ചു..പക്ഷെ ..പെട്ടെന്ന് തന്നെ കർണ്ണൻ  വില്ല് വെച്ചു അന്നത്തെ യുദ്ധം അവസാനിപ്പിച്ചു ....വൈകാതെ സൂര്യനും അസ്തമിച്ചു ...

യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയ അർജ്ജുനൻ ആകെ അസ്വസ്ഥനായിരുന്നു ...കർണ്ണൻ അപ്പോൾ തന്നെ ആക്രമിച്ചിരുന്നെങ്കിൽ താൻ വധിക്കപെടുമായിരുന്നൂ ...പിന്നെ എന്ത് കൊണ്ട് അയാൾ  അത് ചെയ്തില്ല ..ഈ ചോദ്യം അർജ്ജുനനെ വല്ലാതെ അലട്ടി ...അർജ്ജുനൻ തന്റെ സമസ്യ ശ്രീ കൃഷ്ണനോട് പറഞ്ഞു ....

ശ്രീ കൃഷ്ണൻ പറഞ്ഞു ....കർണ്ണൻ ആ അമ്പു എയ്തിരുന്നെങ്കിൽ അത് സൂര്യാസ്തമയത്തിനു മുൻപ് നിന്റെ അടുത്ത് എത്തുമായിരുന്നില്ല അത് മനസ്സിലാക്കിയാണ് കർണ്ണൻ അത് എയ്യാതിരുന്നത് ..അത് വഴി അവൻ നമുക്ക് ഒരു സന്ദേശം തരുകയാണ്‌ ചെയ്തത് ..

അർജ്ജുനൻ കൗതുകത്തോടെ ..എന്ത് സന്ദേശം ?

ശ്രീ കൃഷ്ണൻ : ഇത് വരെ ഈ യുദ്ധത്തിൽ നടന്നതിനു ഒന്നും അവൻ ആയിരുന്നില്ല ഉത്തരവാദി ..പക്ഷെ ...ഇനി അവൻ സേനാപതി ആയിരിക്കുന്നിടത്തോളം ആരും തന്നെ ഭീഷ്മർ വിവരിച്ച  യുദ്ധത്തിന്റെ നിയമങ്ങൾ ഒന്നും തന്നെ തെറ്റിക്കില്ല എന്ന മഹത്തായ സന്ദേശം ...

അർജ്ജുനൻ : അവൻ എന്തിനാണ് അങ്ങനെ ഒരു സന്ദേശം  ? നമ്മൾ ഏല്ലാവരും ഭീരുക്കൾ ആണ് എന്നാണോ അവൻ ഉദ്ദേശിച്ചത് ..?

ശ്രീ കൃഷ്ണൻ ചിരിച്ചു കൊണ്ട് ..അത് എങ്ങനെ എനിക്കറിയാം അത് നീ അവനോടു തന്നെ ചോദിക്കണം ..നീ എന്തിനാണ് ഈ ആവിശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ആലോചിക്കുന്നത്..നീ അവിടെയും ഇവിടെയും നോക്കാതെ നിന്റെ ലക്ഷ്യത്തിലേയ്ക്ക് മാത്രം നോക്കുക .. ..നീ തന്നെയല്ലേ ..പണ്ട് ഗുരുകുലത്തിൽ വെച്ചു .."ഞാൻ പക്ഷിയുടെ കണ്ണുകൾ മാത്രം കാണുന്നു" എന്ന്  പറഞ്ഞത് ??..നിന്റെ ആ ലക്ഷ്യ ബോധം എവിടെപ്പോയി ....നീ നിന്റെ ലക്ഷ്യത്തെ കുറിച്ച് മാത്രം ആലോചിക്കുക ...നാളെ നീ കർണ്ണനെ നേരിടുമ്പോൾ ...ഇന്ന് എന്താണ് സംഭവിച്ചത് എന്ന് ഓർക്കാൻ ശ്രമിക്കരുത് ...ഇന്നത്തെ കാര്യം കഴിഞ്ഞു പോയതാണ് ...അർജ്ജുനാ..കർണ്ണൻ ആണ് ഈ യുദ്ധത്തിൽ നിന്റെ അവസാനത്തെ ലക്‌ഷ്യം ....

അതെ സമയം കൗരവരുടെ ശിബിരത്തിൽ തനിക്കു ലഭിച്ച സുവർണ്ണാവസരം നശിപ്പിച്ച കർണ്ണനെ ദുര്യോധനനും കൂട്ടരും ചേർന്ന്  ചോദ്യം ചെയ്യുകയായിരുന്നു ... ....

ദുര്യോധനൻ : ഇന്ന് വിജയം നിന്റെ കൈ എത്തും ദൂരത്ത്‌ ഉണ്ടായിരുന്നൂ ...പക്ഷെ നീ അത്  കൈ വിട്ടു കളഞ്ഞു ..എന്തിനു ?

ശകുനി : നിന്റെ ആത്മാർതതയിൽ ഞങ്ങൾക്ക് സംശയം ഇല്ല ...പക്ഷെ ...പ്രധാന സേനാപതി എന്ന നിലയിൽ ദുര്യോധനന്റെ ചോദ്യത്തിനു നീ ഉത്തരം പറഞ്ഞേ മതിയാകൂ ...നീ എന്ത് കൊണ്ടാണ് അർജ്ജുനനെ വധിക്കാൻ അവസരം ലഭിച്ചിട്ടും അത് ചെയ്യാതിരുന്നത് ?

കർണ്ണൻ ദുര്യോധനന്റെ ചുമലിൽ  കൈ വെച്ചു കൊണ്ട് പറഞ്ഞു ...ദുര്യോധനാ ...നിനക്ക് എന്റെ ദൗർഭാഗ്യം മനസ്സിലാക്കാൻ ആവില്ല ...എനിക്കറിയാമായിരുന്നു എന്റെ ആ അമ്പു അർജ്ജുനന്റെ അടുത്ത് എത്തുന്നതിനു മുൻപ് സൂര്യൻ അസ്തമിക്കും എന്ന് .. അത് കൊണ്ടാണ് ഞാൻ ഇന്നത്തെ യുദ്ധം അവസാനിപ്പിച്ചത് ...

ശകുനി : നീ എന്താണ് ഈ പറയുന്നത് ? സൂര്യൻ അസ്തമിച്ചു എന്ന് കരുതി എന്താണ് കുഴപ്പം ...ഇതിനു മുന്പും സൂര്യാസ്തമയ ശേഷം യുദ്ധം തുടർന്നിട്ടുണ്ടെല്ലോ ...പിന്നെ ഇന്ന് എന്താണ് ഇത്ര പ്രത്യേകത !!?

ദേഷ്യത്തോടെ കർണ്ണൻ : അന്ന് ഒന്നും ഞാൻ ആയിരുന്നില്ല ...ഈ സേനയുടെ പ്രധാന സേനാപതി ...ഈ യുദ്ധം തുടങ്ങുന്നതിനു മുൻപ് ഭീഷ്മർ ഉണ്ടാക്കിയ നിയമങ്ങൾ ഞാൻ എങ്ങനെ ലംഘിക്കും ??

തന്റെ  ദു:ഖവും ദേഷ്യവും അടക്കികൊണ്ട് ദുര്യോധനൻ : ഈ യുദ്ധത്തിന്റെ നിയമങ്ങൾ എല്ലാം രണ്ടു പക്ഷത്തുള്ളവരും എത്രയോ തവണ ലംഘിച്ചു കഴിഞ്ഞു ...നീ ഇന്ന് അർജ്ജുനനെ കൊന്നിരുന്നെങ്കിൽ എന്റെ ദുശ്ശാസനാനു  ഉള്ള നിന്റെ  ....

കർണ്ണൻ : നിങ്ങളെല്ലാം വലിയ വലിയ കുലങ്ങളിലും ...കുടുംബങ്ങളിലും ജനിച്ചവർ ആണ്..നീയും പാണ്ടവരും എല്ലാം യയാതിയുടെയും ,മഹാനായ ഭരതൻ എന്ന രാജാവിന്റെയും പിൻഗാമികൾ ...  നിങ്ങൾക്ക് ഈ നിയമങ്ങൾ ലംഘിക്കാം ....നിങ്ങളുടെ ഈ കുടുംബപാരമ്പര്യം നിങ്ങളെ സംരക്ഷിക്കും ..പക്ഷെ ഞാനോ ? ഞാൻ ഏതു കുലത്തിൽ ജനിച്ചവനാണ് ? ആരാണ് എന്റെ മാതാപിതാക്കൾ ? അങ്ങനെയുള്ള ഞാൻ ഈ യുദ്ധ ഭൂമിയിൽ  തീർത്തും തനിച്ചാണ് ...എന്നെ സംരക്ഷിക്കാൻ എന്റെ ഈ കൈകളും ...വില്ലും മാത്രമേ ഉള്ളൂ ....അത് കൊണ്ട് നിനക്ക് വേണ്ടിയോ ...എനിക്ക് വേണ്ടിയോ ...പോലും ഈ നിയമങ്ങൾ ഒന്നും ലംഘിക്കാൻ ആവില്ല ...നീ എന്നോട് ക്ഷമിക്കണം

ദുര്യോധനൻ : പക്ഷെ കർണ്ണാ..നമ്മുടെ കൈ വെള്ളയിൽ എത്തിയ വിജയം അല്ലെ ...നഷ്ടപെട്ടത് ..ഞാൻ ധർമ്മത്തെയും അധർമ്മതെയും കുറിച്ച് ചർച്ച ചെയ്യാനല്ല ..ഇവിടെ വന്നത് ...എനിക്ക് പ്രധാനം ഈ യുദ്ധത്തിലെ വിജയം മാത്രമാണ് ..നിനക്കറിയാമോ ...എനിക്ക് പിതാമഹന്റെയും ,ദ്രോണാചാര്യരുടെയും  എന്നോടുള്ള ആത്മാർതതയിൽ വിശ്വാസം ഉണ്ടായിരുന്നില്ല പക്ഷെ ...നിന്നിൽ..ഞാൻ ഒരു പാട് വിശ്വസിക്കുന്നു ..

കർണ്ണൻ : നീ എന്റെ ആത്മാർതതയിൽ സംശയിക്കുന്നില്ലാ എന്ന് പറയുമ്പോഴും നീ എന്നെ സംശയിക്കുന്നു ..പക്ഷെ അത് നിനക്ക് പോലും മനസ്സിലാക്കാൻ ആവുന്നില്ല ...അതാണ്‌ നിന്റെ കുഴപ്പം ....നിനക്കും ഇതുവരെ പാണ്ടവരിൽ ഒരാളെ പോലും വധിക്കാൻ കഴിഞ്ഞിട്ടില്ലെല്ലോ ..അപ്പോൾ നീ നിന്റെ തന്നെ ആത്മാർതതയെയും സംശയിക്കേണ്ടതല്ലേ ? ...ഞാൻ നിനക്ക് വേണ്ടിയാണ് ഈ യുദ്ധം ചെയ്യുന്നത് ...നാളത്തെ യുദ്ധം ചരിത്രം   ഒരിക്കലും മറക്കുകയില്ല...

 ഇത്രയും പറഞ്ഞു കർണ്ണൻ തന്റെ ശിബിരത്തിലെയ്ക്ക് മടങ്ങി ....

അന്ന് രാത്രി തന്റെ ഗുരു തനിക്കു നല്കിയ ശാപം നാളെ ഒരു ദിവസത്തേക്കെങ്കിലും ഇല്ലായിരുന്നെങ്കിൽ എന്ന് ആലോചിച്ചാണ് കർണ്ണൻ ഉറങ്ങാൻ കിടന്നത് ..അതുകൊണ്ട് തന്നെ കർണ്ണൻ തന്റെ സ്വപ്നത്തിൽ ഗുരുവിനെ കണ്ടു ....അദ്ദേഹം പറഞ്ഞു  "കർണ്ണാ കുന്തീപുത്രനായ ..സൂര്യപുത്രനായ ..നിനക്ക് ഞാൻ തന്ന ശാപം നാളെ ഒരു ദിവസത്തേയ്ക്ക് ഉള്ളതാണ് ...ഈ യുദ്ധത്തിൽ നീ ജയിച്ചാലും നീ ഒന്നും തന്നെ നേടാൻ പോകുന്നില്ല .. ..വിജയിക്കാനുള്ള അവകാശം പാണ്ടാവർക്ക് മാത്രം ഉള്ളതാണ് ..നീ നേടുന്നതിനു അല്ല  അറിയപ്പെട്ടിട്ടുള്ളത് ..നല്കുന്നതിനാണ് ..നീ നിന്റെ വിധി അംഗീകരിക്കുക .....അഭിമന്യുവിനെ വധിച്ചപ്പോൾ തന്നെ നീ ദുര്യോധനന്റെ എല്ലാ കടങ്ങളിൽ നിന്നും മുക്തനായി കഴിഞ്ഞു ...എല്ലാം അറിഞ്ഞു കൊണ്ട് നീ എന്തിനാണ് അജ്ഞത നടിക്കുന്നത് ..എന്റെ അനുഗ്രഹം നിന്നെ രക്ഷിക്കും..അത് ഈ ഭൂമിയിൽ ആയാലും ..സ്വർഗത്തിലായാലും ..നിന്റെ നാമം ആധരവോട് കൂടി മാത്രമേ ഈ ലോകം ഇനി ഉച്ചരിക്കുകയുള്ളൂ ...  " 

സ്വപ്നം കണ്ടു കിടക്കുന്ന കർണ്ണനെ ഒരു നോക്ക് കാണാനായി കുന്തി അവിടെയെത്തി ...കർണ്ണനെ തന്നെ നോക്കിനിന്നു കുന്തി വിതുമ്പി ..പെട്ടെന്ന് സ്വപ്നത്തിൽ നിന്നുംഞ്ഞെട്ടി എഴുന്നേറ്റ കർണ്ണൻ കണ്ടത് കണ്മുന്നിൽ നില്ക്കുന്ന തന്റെ സ്വന്തം അമ്മയെയാണ് ...

കർണ്ണൻ : അമ്മേ..ഇവിടെ ഈ സമയത്ത് ?

കുന്തി കർണ്ണന്റെ ചോദ്യത്തിനു  ഉത്തരം പറയാതെ ദീർഘായുസ്സു ഉണ്ടാകട്ടെ എന്ന് കർണ്ണനെ അനുഗ്രഹിച്ചു ..

കർണ്ണൻ : അമ്മേ ഞാൻ അന്ന് തന്ന വാക്ക് എനിക്ക് ഓർമയുണ്ട് ...അർജ്ജുനൻ എന്റെ അനുജനല്ലേ ...അത് കൊണ്ട് അമ്മയുടെ ഈ അനുഗ്രഹത്തിന് എന്നെക്കാൾ അവകാശം അവനാണ് ..

കുന്തി : പക്ഷെ മോനെ ...നാളെ നിങ്ങളുടെ ആരുടേയും വേർപാട് ഓർത്ത് ദു:ഖിക്കാൻ ഉള്ള ശക്തി എനിക്കില്ല  ..

കർണ്ണൻ : ഈ യുദ്ധം ഹസ്തിനപുരിക്ക് വേണ്ടിയുള്ളതാണ് ...അമ്മയാകട്ടെ കുരുവംശത്തിന്റെ മരുമകളും ...ഹസ്തിനപുരിയുടെ സുരക്ഷയ്ക്ക് വേണ്ടി അമ്മ എന്തെങ്കിലും ത്യജിച്ചേ മതിയാകൂ  ഈ മഹായുദ്ധത്തിൽ ദുര്യോധനന്റെ അമ്മ ഗാന്ധാരി അവരുടെ 99 പുത്രന്മാരെ ത്യജിച്ചു ...നാളെ എന്റെ അമ്മ ഭരത വംശത്തിന്റെ  ചരിത്രത്തിന്റെ മുന്നിൽ ലജ്ജിക്കാൻ ഇടവരരുത് ...അത് കൊണ്ട് നാളെ അമ്മയുടെ ഒരു പുത്രനെ യെങ്കിലും ഈ മഹായുദ്ധത്തിൽ ത്യജിച്ചേ പറ്റൂ ....ആരെങ്കിലും കാണുന്നതിനു മുൻപ് അമ്മ ഇപ്പോൾ തന്നെ തിരിച്ചു പോകണം ..

കുന്തി ...കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി ...കർണ്ണൻ തന്റെ ദൗർഭാഗ്യം ഓർത്തു കരഞ്ഞു ...

 കുന്തി ഭീഷ്മരിനെ ചെന്ന് കണ്ടു തന്റെ സങ്കടം പറഞ്ഞു ...ഇനി ഞാൻ എന്ത് ചെയ്യും എന്ന് ചോദിച്ചു വിലപിച്ചു ...

ഭീഷ്മർ പറഞ്ഞു ....നീ ഇപ്പോൾ ചോദിക്കുന്ന അതേ  ചോദ്യമാണ് ഞാൻ ഈ ജീവിതം മുഴുവൻ എന്നോട് തന്നെ ചോതിച്ചു കൊണ്ടിരുന്നത് ...ഒരു കൂട്ടരുടെ പക്ഷത്തു ചേരുക  എന്ന് പറഞ്ഞാൽ മറ്റേ കൂട്ടരേ പൂർണമായും ത്യജിക്കുന്നത് പോലെയാണ് ...അത് കൊണ്ട് നീ ഹസ്തിനപുരിയെ കുറിച്ച് മാത്രം ചിന്തിക്കുക ..നാളെ യുദ്ധം ചെയ്യുന്നത് നിന്റെ മക്കൾ തമ്മിലാണ് എന്നത് നീ മറക്കണം ..നാളത്തെ യുദ്ധം രണ്ടു യോദ്ധാക്കൾ തമ്മിലാണ് ...അതിൽ ഒരാൾ  ഹസ്തിനപുരിയുടെ വിജയത്തിനു വേണ്ടിയും ..മറ്റേ ആൾ ഹസ്തിനപുരിയുടെ പരാജയത്തിനും വേണ്ടിയാണ് യുദ്ധം ചെയ്യുന്നത് ..നീ ഹസ്തിനപുരിയുടെ വിജയത്തിനു വേണ്ടി മാത്രം പ്രാർത്ഥിക്കുക .....

 കുന്തി ഭീഷ്മരുടെ അനുഗ്രഹം വാങ്ങി അവിടെ നിന്നും തന്റെ ശിബിരത്തിലേയ്ക്ക് മടങ്ങി ...

Flag Counter

No comments:

Post a Comment